മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്:സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലെന്ന് ശിവസേന

single-img
21 September 2014

download (11)മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലെന്ന് ശിവസേന വ്യക്തമാക്കി. അന്തിമ ഒത്തുതീർപ്പ് ഫോർമുലയെന്ന രീതിയിൽ 119 സീറ്റുകൾ ബി.ജെ.പിക്ക് നൽകാമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു. 151 സീറ്റുകളിൽ ശിവസേന തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 
സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്നം പരിഹരിക്കാനുള്ള അന്തിമ ഫോർമുലയാണ് മുന്നോട്ട് വയ്ക്കുന്നത്. 160 സീറ്റുകളിൽ മത്സരിക്കാനാണ് ശിവസേന നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഒൻപത് സീറ്റുകൾ ത്യജിക്കാൻ ഞങ്ങൾ തയ്യാറാണ്. ബി.ജെ.പിക്ക് 119, സേനയ്ക്ക് 151. ശേഷിക്കുന്ന 18 സീറ്റുകൾ സഖ്യകക്ഷികൾക്ക് നൽകും. ഇതിനും അപ്പുറത്തേക്ക് ഇനി പോവാനാവില്ല – ഉദ്ധവ് താക്കറെ പറഞ്ഞു.

 

തിരഞ്ഞെടുപ്പിന് ശേഷം ശിവസേന അധികാരത്തിൽ വന്നാഷ മഹാരാഷ്ട്രയെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റും . അതിന് അധികാരം വേണം. അത് എന്തു വില കൊടുത്തും താൻ നേടുമെന്നും ഉദ്ധവ് പറഞ്ഞു. എന്നാൽ മഹാരാഷ്ട്രയ്ക്ക് എന്തെങ്കിലും നൽകാനാണ് അധികാരം ആഗ്രഹിക്കുന്നത്. അല്ലാതെ മറ്റു പാർട്ടികളെ പോലെ മഹാരാഷ്ട്രയെ യിൽ നിന്ന് ഒന്നും എടുത്തുമാറ്റാനല്ല. കൊള്ളയടിക്കാനല്ല എന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്.