ഡല്‍ഹി-ആഗ്ര റൂട്ടില്‍ നവംബര്‍ ആദ്യവാരംമുതല്‍ സെമി ബുള്ളറ്റ് തീവണ്ടി ഓടിത്തുടങ്ങും

single-img
11 September 2014

download (5)ഡല്‍ഹി-ആഗ്ര റൂട്ടില്‍ നവംബര്‍ ആദ്യവാരംമുതല്‍ സെമി ബുള്ളറ്റ് തീവണ്ടി ഓടിത്തുടങ്ങും. കോച്ചുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് റെയില്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.

 

കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയില്‍ ഒക്ടോബര്‍ അവസാനത്തോടെ 14 കോച്ചുകളുള്ള തീവണ്ടിയുടെ നിര്‍മാണം പുര്‍ത്തിയാകുന്നതോടെയാണിത്.15 കോടി രൂപ ചെലവഴിച്ചാണ് സെമി ബുള്ളറ്റ് തീവണ്ടിക്കുവേണ്ടി പാത പുനര്‍നിര്‍മിച്ചത്.മണിക്കൂറില്‍ 160 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗം.

 
ശതാബ്ദി, രാജധാനി തീവണ്ടികളുടെതുപോലുള്ള കോച്ചുകളില്‍ നവീകരണം വരുത്തിയാണ് ബുള്ളറ്റ് തീവണ്ടിയുടെ കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. തീയും പുകയും കണ്ടെത്താനുള്ള ഉപകരണം, സ്വയംനിയന്ത്രിത വാതിലുകള്‍, ടെലിവിഷന്‍ തുടങ്ങിയവ പുതിയ കോച്ചുകളിലുണ്ടാകും. 2.25 കോടി രൂപമുതല്‍ 2.50 കോടി രൂപവരെയാണ് ഓരോ കോച്ചുകളുടെയും നിര്‍മാണ ചെലവ്.