അപൂര്‍വ ബോസ് ഉള്‍പ്പെടെ 26 പേര്‍ തിരിച്ചെത്തി

single-img
11 September 2014

Apoorvaകാഷ്മീര്‍ പ്രളയത്തിന്റെ മരണച്ചുഴികളില്‍നിന്നു രക്ഷപ്പെട്ടു യുവനടി അപൂര്‍വ ബോസ് ഉള്‍പ്പെടെ 26 പേര്‍ നാട്ടില്‍ തിരിച്ചെത്തി. മൂന്നു ദിവസം വെള്ളവും വെളിച്ചവുമില്ലാതെ അഞ്ചുനില ഹോട്ടലിന്റെ മട്ടുപ്പാവില്‍ ജീവന്‍ പണയംവച്ചാണ് തങ്ങള്‍ കഴിഞ്ഞുകൂടിയതെന്ന് അപൂര്‍വ ബോസ് പറഞ്ഞു. ഈ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പാല്‍പ്പൊടി കലക്കിയ ഓരോ ഗ്ലാസ് വെള്ളവും രണ്ടു ബദാം പരിപ്പും മാത്രമായിരുന്നു ഭക്ഷണം.

തങ്ങള്‍ അഭയം തേടിയ കോമ്രേഡ് ഇന്‍ എന്ന ഹോട്ടലിന്റെ അഞ്ചു നിലകളും വെള്ളപ്പൊക്കത്തില്‍ മുങ്ങിയതായി അപൂര്‍വ പറഞ്ഞു. ഇതിന്റെ വിവിധ നിലകളിലായി നൂറോളം പേര്‍ ഉണ്ടായിരുന്നു. രാജ്പഥിലെ ഈ ഹോട്ടലില്‍ തന്നോടൊപ്പം ട്രെക്കിംഗിനു പോന്ന ആഷാ സുനില്‍, ശ്രുതിനായര്‍, ജാഫ്രിന്‍, അയാസ് എന്നിവരും ഉണ്ടായിരുന്നതായി അപൂര്‍വ പറഞ്ഞു.