കണ്ണൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ 600 അടി ഉയരത്തില്‍ തനിയെ പാരാസെയിലിംഗിനു വിട്ടു; സംഭവം വിവാദത്തില്‍
ഭൂമിയില്‍ നിന്നും 600 അടിയോളം ഉയരത്തില്‍ പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ച് പാരാസെയിലിംഗിനു വിട്ടത് വിവാദമാകുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബീച്ചില്‍ സ്വകാര്യ കമ്പനിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാരാസെയിലിംഗിന് കുഞ്ഞിന്റെ മാതാപിതാക്കളും കണ്ണൂര്‍ എസ്പിയും സാക്ഷിയായി. സംഭവത്തില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ കുഞ്ഞിനെ ആകാശത്തേക്കയച്ചത് പാരാസെയിലിംഗ് വിദഗ്ധരായ മാതാപിതാക്കളുടെ അനുവാദത്തോടെയാണെന്ന് പാരാസെയിലിംഗ് സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്കാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുക്കുമെന്ന് ഡിഐജി ശ്രീജിത് മാധ്യമങ്ങളെ അറിയിച്ചു.
ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും എതിർത്തിരുന്നെങ്കിലും മാതാപിതാക്കളുടെ പൂര്‍ണ സമ്മതമുണ്ടെന്ന സംഘടന അറിയിച്ചതിനെ തുടർന്ന് ഇവര്‍ സമ്മതംമൂളുകയായിരുന്നു.ആകാശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കുട്ടി പേടിയും പരിഭ്രമവുംകൊണ്ടു വിറച്ചിരുന്നു.600 അടിയോളം ഉയരത്തിലേക്കു കുഞ്ഞിനെ പറത്താനൊരുങ്ങുമ്പോള്‍ത്തന്നെ കുട്ടി പേടിച്ചു കരയുന്നുണ്ടായിരുന്നു.