ജാലക് ദിഖ്‌ലാ ജാ റിയാലിറ്റി ഷോയിൽ ശ്രീശാന്ത് ഡാന്‍സ് ചെയ്യുന്നു

single-img
9 May 2014

sreesanth_danceമൂംബൈ: ജാലക് ദിഖ്‌ലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഏഴാം സീസണിലൂടെ ശ്രീശാന്ത് തന്റെ പുതിയ ഇന്നിംസ് ആരംഭിക്കുന്നു, ഷോയുടെ പ്രൊമാഷണല്‍ വീഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.  ഒത്തുകളിയെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീ ഡാന്‍സില്‍ തന്റെ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്.

ജൂണ്‍ മാസത്തില്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഷോയില്‍ വിധി നിര്‍ണ്ണയിക്കാൻ പ്രമുഖ നടി മാധുരി ദീക്ഷിത്, സിനിമ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, നൃത്ത സംവിധായകന്‍ റെമോ ഡിസൂസ എന്നിവരാണ് ഷോയുടെ ജഡ്ജിമാര്‍. മാസങ്ങള്‍ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീശാന്ത് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്.

ക്രിക്കറ്റുകളിക്കുന്നതിനേക്കാൾ നൃത്തത്തോടായിരുന്നു ശ്രീക്ക് ആവേശം, പലപ്പോഴും ഒരു വിക്കറ്റ് കിട്ടിയാല്‍ ആവേശത്തോടെ ഗ്രൗണ്ടില്‍ നൃത്തം ചെയ്യുന്നത് വിവാദങ്ങൾ വിളിച്ച് വരുത്തിയിട്ടുണ്ട്. ജാലക് ദിഖ്‌ലാ ജാ ശ്രീയിടെ രണ്ടാമത്തെ ടിവി ഷോയാണ്. 2008ല്‍ ഏക് ഖിലാഡി ഏക് ഹസീന എന്ന ഷോയില്‍ ശ്രീശാന്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം അക്രമും മുന്‍ വിശ്വസുന്ദരിയും അഭിനേത്രിയുമായ സുസ്മിതാ സെന്നുമായിരുന്നു ആ ഷേയിലെ വിധി കര്‍ത്താക്കള്‍.