തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിയെ കോടതി വിട്ടയച്ചു
4 April 2014
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിയെ കോടതി വിട്ടയച്ചു. മുഖ്യപ്രതി കണ്ണനെയാണ് തിരുപ്പൂര്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. എന്നാൽ വിധി കേട്ട പെണ്‍കുട്ടി കോടതി വരാന്തയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാവ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
2012 ഏപ്രില്‍ 6 നായിരുന്നു എട്ടുവയസ്സുകാരിയായ മലയാളി ബാലികയെ നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയത്. വസ്‌ത്ര നിര്‍മ്മാണകമ്പനിയില്‍ മാതാവ് ജോലിക്ക് പോയ തക്കം നോക്കി വീട്ടിലെത്തിയ അയല്‍പ്പക്കത്തെ യുവാക്കള്‍ സ്‌കൂളില്‍ പോയി മടങ്ങി വന്ന കുട്ടിയെ ക്രൂരമായി പീഡനത്തിന് വിധേയമാക്കുകയായിരുന്നു.