കണ്ണൂരില്‍ മാതാവിനൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസ്സുകാരി നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു

single-img
1 April 2014

kannur_map1കണ്ണൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ചു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പുലര്‍ച്ചെ രണേ്ടാടെ കണ്ണൂര്‍ ശ്രീനാരായണപാര്‍ക്ക് റോഡിലെ പിവിഎസ് ബാറിനു സമീപം തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയും ആയിക്കരയിലെ മത്സ്യതൊഴിലാളിയുമായ സന്തോഷ് (34) പിടിയിലായത്.

തമിഴ് നാടോടി സ്ത്രീയുടെ അഞ്ചുവയസ്സുള്ള മകളെയാണ് ഇയാള്‍ എടുത്എതുകൊണ്ടുപോയി പീഡിപ്പിച്ചത്. ഇവര്‍ക്ക് മൂന്നു ദിവസം പ്രായമായ ഒരു കുഞ്ഞും രണ്ടു വയസ് പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്. കുഞ്ഞ് കരഞ്ഞതിനേത്തുടര്‍ന്ന് ഉറക്കമുണര്‍ന്നപ്പോള്‍ കൂടെക്കിടന്ന് ഉറങ്ങിയിരുന്ന മകളെ കാണാത്തതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന വാച്ച്മാനടക്കം അന്വേഷിച്ചപ്പോള്‍ കെട്ടിടത്തിനു പിന്നിലെ കുറ്റിക്കാട്ടില്‍ വച്ച് യുവാവ് കുട്ടിയെ പീഡിപ്പിക്കുന്നതു കാണുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പോലീസും ചേര്‍ന്നാണ് പിടികൂടിയത്.

ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ കുട്ടിക്ക് ജനനേന്ദ്രിയത്തിനു ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

പാട്ട പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് തിരുവാലൂര്‍ സ്വദേശികള്‍ മൂന്നുവര്‍ഷം മുമ്പാണ് കണ്ണൂരിലെത്തിയത്. കുട്ടിയുടെ പിതാവ് കണ്ണൂര്‍ ജയിലിലാണ്. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം മാതൃസഹോദരിയും അവരുടെ കുട്ടികളുമുണ്ടെന്നും പോലീസ് പറഞ്ഞു.