സ്വാമി സന്ദീപാനന്ദഗിരിയെ ആര്‍.എസ്.എസുകാര്‍ തല്ലിച്ചതച്ചു;അമൃതാനന്ദമയിക്കെതിരെ പ്രതികരിച്ചതിനാണു ആക്രമണം
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണത്തിനിടെ സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഒരു സംഘം ആര്‍.എസ്.എസുകാര്‍ വേദിയില്‍ കയറി ആക്രമിച്ചു.ക്രൂരമായ അക്രമണത്തിൽ പരിക്കേറ്റ സന്ദീപാനന്ദഗിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമൃതാനന്ദമയിക്കെതിരെ സന്ദീപാനന്ദഗിരി മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചായിരുന്നു അക്രമം. പൊലീസത്തെിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചെങ്കിലും സന്ദൂപാനന്ദഗിരി ഇതുവരെ പരാതി നല്‍കിയിട്ടില്ല.
തലയ്ക്ക് ആഴത്തിൽ മുറിവേറ്റ സന്ദീപാനന്ദഗിരിയെ കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു.അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ല് നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് സ്വാമി പ്രതികരിച്ചിരുന്നു.അതിനെത്തുടർന്ന് സന്ദീപാനന്ദയ്ക്കെതിരെ ഭീഷണി നിലനിന്നിരുന്നു.ഗെയിലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഡിസി ബുക്ക്സിനു നേരെ ആക്രമണം നടന്നതിനു പിന്നാലെയാണു സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം ഉണ്ടായിരിക്കുന്നത്