കോണ്‍ഗ്രസ് ഓഫീസിലെ കൊല: കൊലയ്ക്കുമുമ്പ് രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂലിന്റെ പടികയറ്റി പീഡിപ്പിച്ചു

single-img
17 February 2014

Nilamboorരാധ എന്ന തൂപ്പുകാരി നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ കൊലയ്ക്കുമുമ്പ്് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതായി തൃശൂര്‍ മേഖലാ ഐജി എസ്. ഗോപിനാഥ്. വായില്‍ തുണി തിരുകി മൂക്കിലും വായിലും പ്ലാസ്റ്റര്‍ ഒട്ടിച്ചു കഴുത്ത് ഞരിച്ച് ശ്വാസംമുട്ടിച്ചാണു കൊല നടത്തിയതെന്നും ഐജി അറിയിച്ചു.

മാറാലയടിക്കുന്ന ചൂലിന്റെ പ്ലാസ്റ്റിക് പിടി മരിക്കുന്നതിനുമുമ്പു രാധയുടെ ജനനേന്ദ്രിയത്തില്‍ കയറ്റിയതായി തെളിഞ്ഞു. ഇതു തൊണ്ടിമുതലായി ഓഫീസില്‍നിന്നു കണെ്ടടുത്തിട്ടുണ്ട്. ജനനേന്ദ്രിയത്തിനകത്ത് അഞ്ചു സെന്റിമീറ്റര്‍ മുറിവുണ്ടായിട്ടുണ്ട്. ഇവയെക്കുറിച്ചു കൂടുതല്‍ വിവരം ലഭ്യമാകണമെങ്കില്‍ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് പുറത്തുവരണമെന്നും അതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ചെയ്തതായും ഐജി ഗോപിനാഥ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതി ബിജു ഏഴുവര്‍ഷമായി നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ഓഫീസ് സെക്രട്ടറിയാണ്. വര്‍ഷങ്ങളായി രാധയും ഇതേ ഓഫീസില്‍ തൂപ്പുജോലി ചെയ്യുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെങ്കിലും കുറച്ചുനാളായി അകന്നിരുന്നതായി ബിജു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. രാധ മനസുതുറന്നാല്‍ തന്റേതടക്കമുള്ള ചിലരുടെ കുടുംബജീവിതത്തിനു തകരാര്‍ സംഭവിക്കുമെന്നു ബിജു ഭയന്നിരുന്നതാണ് കൊലയിലേക്കു നയിച്ചതെന്നും ഐജി വ്യക്തമാക്കി.