80 കോടിയുടെ ലിസി- പ്രിയദര്‍ശന്‍ വിവാഹമോചനം

single-img
13 February 2014

lissy-and-priyadarshanപ്രമുഖ മലയാളി സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസിയും തമ്മില്‍ വേര്‍പിരിയുന്നതായി സൂചന. ഉഭയ സമ്മത പ്രകാരമാണ് ഇരുവരും ബന്ധം വേര്‍പിരിയുന്നതെന്നാണ് സൂചന. ഒരു നടിയുമായി സംവിധായകനുള്ള ബന്ധമാണ് അസ്വാരസ്യത്തിനു കാരണമെന്ന് പറയപ്പെടുന്നു. ബന്ധം വേര്‍പിരിയുന്നതിന് 80 കോടി രൂപയാണ് ലിസി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്മ മകരള സ്‌ട്രൈക്കേഴ്‌സ് സി.സി.എല്‍ ടീം ഉള്‍പ്പെടെയുള്ള പ്രിയദര്‍ശന്റെ ബിസിനസുകളുടെ നടത്തിപ്പുകാരി ലിസിയായിരുന്നു. തന്റെ പ്രയത്‌നം മൂലമാണ് ഭര്‍ത്താവിന്റെ ബിസിനസുകളില്‍ അഭിവൃദ്ധിയുണ്ടായതെന്നും അതിന്റെ ഓഹരിയെന്ന നിലയില്‍ പണം നല്‍കണമെന്നുമാണ് ലിസി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കുടുബ ജീവിതത്തില്‍ പാളീച്ചയുണ്ടാകാന്‍ ആഗ്രഹിക്കാത്ത പ്രിയദര്‍ശന്‍ അനുരഞ്ജനത്തിന് തയാറായി, അദ്ദേഹത്തിന്റെ സുഹൃത്തായ സൂപ്പര്‍താരം പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെങ്കിലും ലിസി വഴങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മലയാള സിനിമാ മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു പ്രിയദര്‍ശന്‍- ലിസിയുടേത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. മലയാളത്തിന്റെ പ്രിയനടി മീരാ ജാസ്മിന്റെ വിവാഹദിവസം തന്നെ മറ്റൊരു വിവാഹമോചനത്തിന്റെ കഥ മലയാളികള്‍ കേള്‍ക്കേണ്ടിവന്നത് യാദൃശ്ചികമാകാം.