പദ്മശ്രീത്തിളക്കത്തില് വിഷ്ണുനാരായണ് നമ്പൂതിരി

single-img
28 January 2014

vishnunarayan namboothiriപത്തനംതിട്ട:- മൂന്നുവര്‍ഷം നിത്യപൂജചെയ്ത ശ്രീവല്ലഭനടയില്‍ മഹാകവിക്ക് നാടിന്റ് സ്നേഹാദരം. അതിഥിയല്ലെങ്കിലും പദ്മശ്രീത്തിളക്കത്തോടെയെത്തിയ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജന്മനാടായ വല്ലഭപുരി സ്നേഹോഷ്മള വരവേല്‍പ്പ് നല്‍കി. തിങ്കളാഴ്ച ഉച്ചശ്ശീവേലി കണ്ട് സോപാനത്തില്‍ കുമ്പിട്ട് പ്രാര്‍ത്ഥിച്ച് കവി അന്നദാനത്തിലും പങ്കെടുത്തു. ചുറ്റും കൂടിനിന്നവരുമായി അല്പം വര്‍ത്തമാനം , കവി അക്കിത്തത്തെപ്പോലുള്ളവര്‍ക്ക് പദ്മപുരസ്ക്കാരം ലഭിക്കാത്തത്തില്‍ വിഷമമുള്ളതായി അദ്ദേഹം പറഞ്ഞു.1994 മുതല്‍ കാരാഴ്മ അവകാശത്തില്‍ മേല്‍ശാന്തിയായിരുന്ന കാലം കവിയുടെ കണ്ണില്‍ നനവ് പടര്‍ത്തിയ ഓര്‍മ്മയായി . ഭാര്യ സാവിത്രി അന്തര്‍ജനത്തിനൊപ്പമാണ്‍ കവി തിരുവല്ലയിലെത്തിയത്. ശ്രീ വല്ലഭേശ്വര അന്നദാന സമിതി പ്രസിഡന്റ് പ്രൊഫ. വി.ഡി ക്രിഷ്ണന്‍ നമ്പ്യാര്‍ പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. രക്ഷാധികാരി കെ.ആര്‍ പ്രതാപചന്ദ്രവര്‍മ്മ ശ്രീ വല്ലഭന്റ് ചിത്രം ഉപഹാരമായി നല്‍കി.രാജമ്മ രാഘവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ കൊണ്ടരേട്ട് എന്നിവര്‍ സ്വീകരണത്തിന്‍ നേത്രത്വം നല്‍കി.