ഡിസംബര്‍ 16 കൂട്ടമാനഭംഗം: സംഭവസമയം ബസിലില്ലായിരുന്നുവെന്ന് രണ്ടു പ്രതികള്‍

single-img
15 January 2014

delhigangrapeരാജ്യത്തെ നടുക്കിയ ഡിസംബര്‍ 16 ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ രണ്ടു പ്രതികള്‍ നിരപരാധിത്വം അവകാശപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍. കേസില്‍ വിചാരണക്കോടതി തങ്ങളെ തെറ്റായി പ്രതിചേര്‍ക്കുകയാണെന്നാണ് പ്രതികളായ അക്ഷയ് താക്കൂറും വിനയ് ശര്‍മയും കോടതിയില്‍ അറിയിച്ചത്. ഡല്‍ഹിയില്‍ 22-കാരിയെ ഓടുന്ന ബസില്‍ വച്ച് ആറുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയതായാണ് കേസ്. എന്നാല്‍, സംഭവസമയം തങ്ങള്‍ ബസില്‍ ഇല്ലായിരുന്നുവെന്നാണ് രണ്ടു പ്രതികളും ഹൈക്കോടതിയില്‍ അറിയിച്ചത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയൊഴികെ മറ്റ് അഞ്ചുപേര്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. മുഖ്യപ്രതിയായ രാംസിംഗ് ജയിലില്‍ ജീവനൊടുക്കിയിരുന്നു.