ഡല്‍ഹി പീഡനംത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ബുധനാഴ്ച

single-img
10 September 2013

gangrape-accused-sl-2-2-201ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച രാവിലെ 11-ന് ഡല്‍ഹി സാകേതിലെ പ്രത്യേക കോടതി വിധിക്കും. പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്‌ടെത്തിയത്. കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് വിചാരണ നടക്കുന്നതിനിടെ ജയിലില്‍ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്നു വര്‍ഷത്തേക്ക് ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചിരുന്നു. രാവിലെ തന്നെ പ്രതികളെ കോടതിയില്‍ എത്തിച്ചു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ വന്‍ മാധ്യമ സംഘവും കോടതിക്ക് മുന്നിലുണ്ടായിരുന്നു. വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കോടതിക്ക് കനത്ത സുരക്ഷയും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.