മുങ്ങിക്കപ്പല്‍ ദുരന്തം: അഞ്ചു മൃതദേഹങ്ങള്‍ കണെ്ടത്തി

single-img
16 August 2013

ins sindhurakshakഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍പ്പെട്ട നാവികരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കപ്പലിനുള്ളില്‍നിന്നു കണെ്ടടുത്തു. നാലു മലയാളികളുള്‍പ്പെടെ 18 നാവികരുടെ ജീവന്‍ നഷ്ടമായ അപകടത്തില്‍ അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണെ്ടത്താന്‍ ശ്രമം തുടരുകയാണ്. ഛിന്നഭിന്നമായ നിലയിലാണു മൃതദേഹങ്ങള്‍. തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഇവ നാവികസേനാ ആശുപത്രിയായ ഐഎന്‍എസ് അശ്വിനിയിലേക്കു മാറ്റി. വെള്ളത്തില്‍ ആണ്ടുകിടക്കുന്ന മുങ്ങിക്കപ്പലിന്റെ രണ്ടാമത്തെ അറയില്‍നിന്നാണു മൃതദേഹങ്ങള്‍ കണെ്ടടുത്തത്. വാതിലുകളും ഗോവണികളും മറ്റും സ്‌ഫോടനത്തില്‍ തകര്‍ന്ന് കപ്പലിനുള്ളിലേക്കുള്ള പ്രവേശനമാര്‍ഗങ്ങള്‍ അടഞ്ഞിരുന്നു.