സരിതയുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിലെ ഫോണ്‍ വിളി അന്വേഷിക്കും

single-img
14 June 2013

Sarithaസോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശിനി സരിത. എസ് നായരുടെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. പെരുമ്പാവൂര്‍ സ്വദേശി സഹദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സരിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വിവിധ ജില്ലകളിലായി 13 കേസുകളാണ് സരിതയ്‌ക്കെതിരേ നിലവിലുള്ളത്. അതിനിടെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ സരിതയ്ക്ക് മൊബൈലില്‍ ഫോണ്‍ വിളിക്കാന്‍ പോലീസ് ഒത്താശ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എറണാകുളം റൂറല്‍ പോലീസാണ് ഇക്കാര്യം അന്വേഷിക്കുന്നത്.