മൃഗം നിരക്ഷരന്‍; കുറ്റം സമ്മതിച്ചു

single-img
22 April 2013

Pradeep_Delhi rape.jpg_0_0തലസ്ഥാന നഗിയില്‍ അഞ്ചു വയസുകാരിയായ ബാലികയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ 19 കാരനായ പ്രദീപ് കുമാര്‍ നിരക്ഷരനാണെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബാലികയെ പീഡിപ്പിച്ചതായി സമ്മതിച്ചു. ബിഹാറിലെ ബറാഹിയ ഗ്രാമത്തിലുളള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പോലീസ് പ്രദീപ് കുമാറിനെ പിടികൂടിയത്. ഇതിനു ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് വലിയ തെറ്റാണ് ചെയ്തതെന്ന് ഇയാള്‍ ഏറ്റുപറഞ്ഞത്. ലഖിസരായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ഡല്‍ഹിയിലേക്ക് വിട്ടു. ഇയാളെ കാണാന്‍ കോടതിക്ക് മുന്‍പില്‍ വന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

ബാലിക മരിച്ചെന്ന് കരുതിയാണ് പ്രദീപും കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന മനോജും ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മുങ്ങിയത്. സംഭവദിവസം നാലു മണിയോടെ ഇയാള്‍ മനോജിന്റെ അടുക്കല്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മദ്യപിക്കുകയും ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയും ചെയ്തു. ഇതിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ബാലികയെ പ്രദീപ് കണ്ടു. ഇയാളുടെ നിര്‍ബന്ധപ്രകാരം മനോജ് കുഞ്ഞിനെ അകത്തേക്കു വിളിച്ചു. അടുത്തുള്ള കടയില്‍ പോയി ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവന്ന് അതു നല്‍കാമെന്നു പറഞ്ഞാണ് ബാലികയെ മനോജ് ആകര്‍ഷിച്ചത്. അകത്തേക്കു കയറിയ കുഞ്ഞിനെ വായ മൂടി പ്രദീപ് കീഴ്‌പ്പെടുത്തി. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രദീപ് പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് മനോജ് പോലീസിനു നല്‍കിയ മൊഴി. കാഴ്ചക്കാരനായി മുറിയില്‍ വെറുതേ ഇരിക്കുകയായിരുന്ന താന്‍ പിന്നീട് തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായും മനോജ് സമ്മതിച്ചിരുന്നു.