ടി.പി.വധം : പോലീസ് ട്രെയിനിയും മൊഴിമാറ്റി

single-img
16 April 2013

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും സാക്ഷികളുടെ കൂറുമാറ്റം. കേസില്‍ 67 ാം സാക്ഷിയും പോലീസ് ട്രെയിനിയുമായ എ.നവീന്‍, , 65 ാം സാക്ഷി വിജിത്ത് എന്നിവരാണ് ഇന്ന് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞത്. 

സിപിഎം മാടായി ഏരിയ കമ്മിറ്റി ഓഫീസില്‍ പി.കെ.കുഞ്ഞനന്തന്‍ വന്നത് കണ്ടിരുന്നു എന്ന് ആദ്യം സാക്ഷി പറഞ്ഞതാണ് നവീന്‍ മാറ്റി പറഞ്ഞത്. എന്നാല്‍ കുഞ്ഞനന്തന്‍ വന്നത് ഓര്‍മയില്ലെന്ന് നവീന്‍ കോടതിയില്‍ പറഞ്ഞു. കൊലപാതകത്തിന്റെ പിറ്റേ ദിവസം കൊലയാളികളെ കാറില്‍ കൊണ്ടു പോയി എന്ന മുന്‍ മൊഴിയാണ് മാഹി സ്വദേശിയായ വിജിത്ത് മാറ്റിയത്. ഇത്തരത്തിലൊരു മൊഴി താന്‍ നല്‍കിയിരുന്നില്ലെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ ഈ കേസില്‍ കൂറുമാറിയവരുടെ എണ്ണം 36 ആയി. സാക്ഷികള്‍ കൂറുമാറുന്നതിനു കാരണം പോലീസിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.