ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പു പ്രതികളെ കണെ്ടന്നു സാക്ഷി

single-img
28 March 2013

TP chandrashekaran - 6ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രതികള്‍ ഇന്നോവ കാറില്‍ ഓര്‍ക്കാട്ടേരി ടൗണിലെത്തിയത് കണെ്ടന്ന് ടി.പി. വധക്കേസിലെ മുപ്പത്തിയഞ്ചാം സാക്ഷി ഓര്‍ക്കാട്ടേരി സൂര്യകാന്തി ബുക്‌സ് ആന്‍ഡ് സ്‌റ്റേഷനറി കടയുടമ ഏറാമല എടക്കുനി രാധാകൃഷ്ണന്‍ എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജ് ആര്‍. നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം മേയ് ഏഴിന് ഉദ്ഘാടനം നടത്താനിരുന്ന തന്റെ കടയിലേക്ക് ഏറാമല റോഡില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര ബുക്‌സില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ടുവരുമ്പോഴാണ് പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 18 എ 5964 നമ്പര്‍ ഇന്നോവ കാര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടത് കണ്ടത്. കാറില്‍ അഞ്ചാറുപേര്‍ ഉണ്ടായിരുന്നു. കാറിന്റെ വലതുഭാഗത്ത് രണ്ടുപേര്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഒരാള്‍ കറുത്ത് ഉയരം കുറഞ്ഞ ഒരാളായിരുന്നുവെന്നും മറ്റൊരാള്‍ നീണ്ടു മെലിഞ്ഞ ആളായിരുന്നുവെന്നും മനസിലാക്കിയിരുന്നു.