സാക്ഷികളെ ഭീഷണിപ്പെടുത്താനാണ് മണി ശ്രമിച്ചത് : ആര്‍എംപി

single-img
9 February 2013

ഒഞ്ചിയത്തു നടന്ന അക്രമങ്ങള്‍ പാര്‍ട്ടിയുടെ പ്രതിരോധത്തിന്റെ ഭാഗമാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം. മണിയുടെ പ്രസ്താവന സാക്ഷികളെ ഭീഷണിപ്പെടുത്താനാണെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. ടി. പി. ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് തുറന്നു സമ്മതിക്കുന്നതാണ് മണിയുടെ പ്രസംഗമെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമയും ആര്‍എംപി ഏരിയ സെക്രട്ടറി എന്‍. വേണുവും ആരോപിച്ചു.

ടി.പി വധത്തിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ ലക്ഷ്യം വച്ചു കൊണ്ട് എം.എം. മണിയെ കൊണ്ടുവന്നത്. സിപിഎമ്മിലെ ക്രിമിനലുകളെ ഉത്തേജിപ്പിക്കാനും ഒഞ്ചിയത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.