ജഗതിയെ കാണുന്നതിന് ഹര്‍ജി

single-img
12 January 2013

വാഹനാപകടത്തില്‍ ഗുരുതരമായ പരുക്കു പറ്റി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി. തിരുവനന്തപുരം സ്വദേശി ഒ. ശശികലയും മകള്‍ എസ്.എസ്. ശ്രീലക്ഷ്മിയുമാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച കോടതി പോലീസിനും ജഗതിയുടെ മക്കള്‍ക്കും നോട്ടീസ് അയച്ചു.

ഇരുപത് വര്‍ഷമായി തന്നെയും മകളെയും സംരക്ഷിക്കുന്നത് ജഗതിയാണെന്നും അപകടത്തിന് ശേഷം കോഴിക്കോട് ആശുപത്രിയില്‍ അദേഹത്തെ സന്ദര്‍ശിച്ചതായും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ വെല്ലൂരില്‍ ചെന്നു കാണാന്‍ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് സി.കെ. അബ്ദുര്‍ റഷീദ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.