ടെക്കി യുവതിയുടെ ആത്മഹത്യയില്‍ കാമുകനയാ യുവാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍

single-img
24 August 2022

ഭുവനേശ്വര്‍: ഒഡീഷയില്‍ ടെക്കി യുവതിയുടെ ആത്മഹത്യയില്‍ കാമുകനയാ യുവാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍. ഞായറാഴ്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഭദ്രക് സ്വദേശിനി ശ്വേത ഉത്കല്‍ കുമാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കാമുകനായ സൗമ്യജിത് മോഹപാത്രയ്‌ക്കെതിരെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

മരണത്തിന് മുമ്ബ് 15 തവണയില്‍ കൂടുതല്‍ കാമുകനെ യുവതി വിളിച്ചിരുന്നു. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഇയാള്‍ ശ്വേതയോട് പറഞ്ഞിരുന്നു. പിന്നാലെ സ്വകാര്യ ചിത്രങ്ങളടക്കം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ശ്വേത ആത്മഹത്യ ചെയ്തതെന്നും കുടുംബം പരാതിയില്‍ ആരോപിക്കുന്നു.

ഐടി കമ്ബനി ജീവനക്കാരിയായിരുന്നു ശ്വേത. ചന്ദ്രശേഖര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാടക വീട്ടില്‍ ഞായറാഴ്ച രാവിലെയോടെയാണ് യുവതിയ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒപ്പം താമസിക്കുന്ന സുഹൃത്തുക്കള്‍ ഫ്ലാറ്റില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കാമുകനുമായി ശ്വേത സംസാരിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുടുംബവും സൌമ്യജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഫ്ലാറ്റില്‍ നിന്ന് യുവതിയുടെ മൊബൈല്‍ ഫോണും ഡയറിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോണ്‍ വിവരങ്ങളില്‍ നിന്നാണ് മരിക്കുന്നതിന് തൊട്ടുമുമ്ബ് 15 തവണയോളം സൌമ്യജിത്തിനെ ശ്വേത വിളിച്ചതായി തെളിഞ്ഞത്. എന്നാല്‍ ഇത്രയും തവണ വിളിച്ചിട്ടും ഇയാള്‍ ഫോണ്‍ എടുത്തില്ലെന്നും പൊലീസിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.