ബംഗാളിൽ ലാൽ സിങ് ഛദ്ദ നോരോധിക്കണം; ആവശ്യവുമായി ബിജെപി നേതാവിന്റെ പൊതുതാൽപര്യ ഹർജി
ആമിർ ഖാനും കരീന കപൂറും അഭിനയിച്ച ലാൽ സിംഗ് ഛദ്ദയ്‌ക്കെതിരെ ബംഗാളിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കൊൽക്കത്ത ഹൈക്കോടതിയിലാണ് ലാൽ സിംഗ് ഛദ്ദയ്‌ക്കെതിരെ ബിജെപി നേതാവും അഭിഭാഷകയുമായ നാസിയ ഇലാഹി ഖാൻ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.
ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം “ഏതെങ്കിലും മതപരമായ പ്രശ്നവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഹൈക്കോടതിയെ സമീപിച്ചു. ഈ വിഷയത്തിൽ വാദങ്ങളെ സാധൂകരിക്കുന്നതിനായി, സംസ്ഥാനം ഒരു നിർണായക സാഹചര്യത്തിലേക്ക് വന്നപ്പോൾ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങൾ ഹരജിക്കാരൻ പരാമർശിച്ചു.
ചിലർ സിനിമ കാണാൻ പോകുന്നതു കാണുമ്പോൾ ഉണ്ടാകുന്ന ദേഷ്യവും നിരാശയും പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ ഭീഷണിയുണ്ടാക്കും. സിനിമ ബഹിഷ്‌കരിക്കാൻ ആഗ്രഹിക്കുന്ന ഇത്തരം വിഭാഗങ്ങൾ മറ്റുള്ളവരെ തിയറ്ററുകളിൽ സിനിമ കാണാൻ അനുവദിക്കില്ല. ഇത് സംഘർഷത്തിലേക്ക് നയിച്ചേക്കാം. ക്രമസമാധാന പ്രശ്‌നത്തിൽ സംസ്ഥാനത്തിന്റെ പിടി അയഞ്ഞേക്കാം. ചിത്രം ഇനി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചാൽ സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാകുമെന്ന ആശങ്കയിലേക്കാണ് ഇത്തരമൊരു സാഹചര്യം ഗുരുതരമായി നയിക്കുന്നത്.- ഹർജിയിൽ പറയുന്നു.
അതേസമയം, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അത് ബോക്‌സ് ഓഫീസിൽ വൻ പരാജയമായിരുന്നു.