നിശബ്ദത പാലിക്കാൻ കഴിയില്ല; ഉക്രേനിയൻ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്ത് ഇറ്റാലിയൻ നേതാവ് ജോർജിയ മെലോനി
അടുത്ത ഇറ്റാലിയൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരിയായ ജോർജിയ മെലോനി ഉക്രൈനിൽ നിന്നുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തപേരിൽ വിവാദത്തിലായിരിക്കുകയാണ്. ഒരു കുടിയേറ്റക്കാരൻ ഉക്രേനിയൻ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇവർക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, ഗിനിയയിൽ നിന്നുള്ള ഒരു അഭയാർത്ഥി ഞായറാഴ്ച പിയാസെൻസ നഗരത്തിൽ 55 കാരിയായ ഇരയെ ആക്രമിച്ചു. സംഭവസ്ഥലത്ത് നിന്ന് തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരാളാണ് സംഭവം റെക്കോർഡ് ചെയ്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ തുടരുകയും ചെയ്തു.
കഴിഞ്ഞ സെപ്തംബറിലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടെടുപ്പിൽ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി ലീഡ് ചെയ്യുന്ന മെലോണി. ഇവർ ഈ അസ്വസ്ഥജനകമായ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഉടൻതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അതിന്റെ നിയമങ്ങൾ ലംഘിച്ചെന്ന് പറഞ്ഞ് ദൃശ്യങ്ങൾ നീക്കം ചെയ്യുകയുമുണ്ടായി.
“ലൈംഗിക അതിക്രമത്തിന്റെ ഈ ക്രൂരമായ രീതിയുടെ മുന്നിൽ ഒരാൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല. ഈ സ്ത്രീക്ക് ഒരു ആലിംഗനം. ഞങ്ങളുടെ നഗരങ്ങളിൽ സുരക്ഷ പുനഃസ്ഥാപിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും.”- ,” മെലോണി തന്റെ പോസ്റ്റിൽ എഴുതി.
അതേസമയം, ഈ പോസ്റ്റ് പൊതു പ്രതിഷേധത്തിനും ഇവരുടെ രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെ മെലോണിയെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളുടെ തിരമാലകൾക്കും കാരണമായി. “ബലാത്സംഗത്തിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് നീചമാണ്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി അങ്ങനെ ചെയ്യുന്നത് കൂടുതൽ നീചമാണ്, ”ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവൻ എൻറിക്കോ ലെറ്റ എഴുതി.