സമനിലവിട്ട പെരുമാറ്റമാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നത്: എഎ റഹിം

single-img
21 August 2022

കണ്ണൂർ സർവകലാശാല വൈസ്ചാൻസിലറെ ക്രിമിനലെന്നു അധിക്ഷേപിച്ചത് അത്യധികം അപലപനീയമാണ് എന്ന് സിപിഎം നേതാവും എംപിയുമായ എഎ റഹിം. സമനിലവിട്ട പെരുമാറ്റമാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നത്.സമചിത്തതയോടെ ചിന്തിക്കുന്ന ഒരാളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകില്ല.ഭരണഘടന നൽകുന്ന അധികാരങ്ങൾ നിർവഹിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം നിർവഹിക്കേണ്ടതെന്ന് റഹിം തന്റെ ഫേസ്ബുക്കിൽ എഴുതി.

ഒരു .തികഞ്ഞ ആക്കാദമിഷ്യനും പ്രമുഖ ചരിത്രകാരിൽ ഒരാളുമാണ് കണ്ണൂർ സർവകലാശാല വൈസ്ചാൻസിലർ ഗോപിനാഥ്‌ രവീന്ദ്രൻ.അദ്ദേഹത്തെ മാത്രമല്ല ,ചരിത്ര കോൺഗ്രസ്സിൽ ഗവർണറുടെ രാഷ്ട്രീയ പ്രേരിതവും ചരിത്ര വിരുദ്ധവുമായ പരാമർശങ്ങളെ പരസ്യമായി ചോദ്യംചെയ്ത,ലോകം ആരാധിക്കുന്ന ചരിത്രകാരൻ ഇർഫാൻഹബീബിനെപോലും ഇപ്പോഴും ഗവർണർ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇതെല്ലാം ഗവർണർ പദവിയെ കളങ്കപ്പെടുത്തുന്നതാണെന്നും റഹിം ഓർമ്മപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
.

കണ്ണൂർ സർവകലാശാല വൈസ്ചാൻസിലറെ ക്രിമിനലെന്നു അധിക്ഷേപിച്ചത് അത്യധികം അപലപനീയമാണ്. സമനിലവിട്ട പെരുമാറ്റമാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നത്.സമചിത്തതയോടെ ചിന്തിക്കുന്ന ഒരാളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകില്ല.ഭരണഘടന നൽകുന്ന അധികാരങ്ങൾ നിർവഹിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം നിർവഹിക്കേണ്ടത് .

നിയമാനുസൃതവും ഭരണഘടനാപരവുമായ ധാർമികത ഉയർത്തിപ്പിടിക്കാൻ ഗവർണർ പദവിയിലിരിക്കുന്ന ഒരാൾക്ക് എല്ലായ്പ്പോഴും ബാധ്യതയുണ്ട്.വിയോചിപ്പ് പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽ തന്നെ നല്ല വാക്കുകളും പ്രയോഗങ്ങളും തേടണം. നിലവാരമില്ലാത്ത പ്രതികരണങ്ങൾ ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ശ്രീ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.

തികഞ്ഞ ആക്കാദമിഷ്യനും പ്രമുഖ ചരിത്രകാരിൽ ഒരാളുമാണ് കണ്ണൂർ സർവകലാശാല വൈസ്ചാൻസിലർ ശ്രീ ഗോപിനാഥ്‌ രവീന്ദ്രൻ.അദ്ദേഹത്തെ മാത്രമല്ല ,ചരിത്ര കോൺഗ്രസ്സിൽ ഗവർണറുടെ രാഷ്ട്രീയ പ്രേരിതവും ചരിത്ര വിരുദ്ധവുമായ പരാമർശങ്ങളെ പരസ്യമായി ചോദ്യംചെയ്ത,ലോകം ആരാധിക്കുന്ന ചരിത്രകാരൻ ശ്രീ ഇർഫാൻഹബീബിനെപോലും ഇപ്പോഴും ഗവർണർ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.ഇതെല്ലാം ഗവർണർ പദവിയെ കളങ്കപ്പെടുത്തുന്നതാണ്.

സർവകലാശാലകളെ ചൊല്പടിയിൽ നിർത്താനും, കാവിവൽക്കരിക്കാനും,കേന്ദ്രസർക്കാരും ആർഎസ്എസും വലിയ ശ്രമമാണ് നടത്തുന്നത്.സംഘപരിവാർ പദ്ധതി കേരളത്തിലും നടപ്പിലാക്കാൻ അവർക്ക് ആഗ്രഹമുണ്ടാകും.സർവകലാശാലകളിലെ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾ ഈ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്.