തമിഴ്നാട്ടിലും ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ പോര് രൂക്ഷമാവുന്നു

single-img
21 August 2022

ചെന്നൈ: കേരളത്തിന് പിറകെ തമിഴ്നാട്ടിലും ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ പോര് രൂക്ഷമാവുന്നു.

സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്ന ബില്‍ യൂനിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമീഷന്‍റെ ചട്ടങ്ങളുടെ പരിധിയിലുള്‍പ്പെടുന്നില്ലെന്നും കുടുതല്‍ വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ബില്‍ പരിഗണനയിലിരിക്കെ മൂന്ന് യൂനിവേഴ്സിറ്റികളില്‍ വി.സി മാരെ ഏകപക്ഷീയമായി നിയമിച്ച്‌ ഉത്തരവിറക്കിയതിന് പിറകെയാണ് ഗവര്‍ണറുടെ കത്ത്.

തമിഴ്നാട്ടിലെ സര്‍വകലാശാലകളില്‍ വി.സിമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്ന രണ്ട് ബില്ലുകള്‍ ഏപ്രിലിലാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. സര്‍ക്കാറിന് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇത് സര്‍വകലാശാലകളില്‍ ഭരണപരമായ തടസ്സങ്ങള്‍ക്ക് കാരണമാവുന്നതായും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമസഭയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ ബില്ലുള്‍പ്പെടെ നിയമസഭ പാസാക്കിയ 21 പ്രമേയങ്ങളില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍ കാലതാമസം വരുത്തി. ഗവര്‍ണറെ മന്ത്രിമാരും പിന്നീട് മുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ടും സന്ദര്‍ശിച്ച്‌ ബില്ലുകളില്‍ ഒപ്പുവെക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.

ഇതിനിടെ സര്‍ക്കാറിനെ പ്രകോപിപ്പിച്ച്‌ അളഗപ്പ സര്‍വകലാശാല, മാനോന്‍മണ്യം സുന്ദരനാര്‍ സര്‍വകലാശാല, തിരുവള്ളൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ സ്വമേധയാ വൈസ് ചാന്‍സലര്‍മാരെ നിയമിച്ച്‌ ഉത്തരവിറക്കുകയും ചെയ്തു.