എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ; കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത് പ്രണവുമായി; കല്യാണി പറയുന്നു
മലയാളത്തിലെ പ്രശസ്ത റേഡിയോ ചാനലായ ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ താൻ അച്ഛന്റെ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഏറെ പ്രിയപ്പെട്ട സിനിമ ഏതെന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി പ്രിയദർശൻ . ഏത് മൂഡിലാണെങ്കിലും കാണാൻ അച്ഛന്റെ ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് താൻ കൂടുതൽ കണ്ട സിനിമ ഏതാണെന്ന് കല്യാണി പറഞ്ഞത്.
“എനിക്ക് ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഇതുവരെ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് തേന്മാവിന്‍ കൊമ്പത്താണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കാര്‍ത്തുമ്പിയാണ്. ഒരുപാട് തവണ അത് കണ്ടിട്ടുണ്ട്,” കല്യാണി പറഞ്ഞു.
ഇതോടൊപ്പം തന്നെ പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, ദുൽഖർ സൽമാൻ തുടങ്ങിയവരുമായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ചും കല്യാണി അഭിമുഖത്തിൽ പറയുന്നുണ്ട്. കീർത്തിയും പ്രണവുമാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നാൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ ആകുമെന്നുമാണ് കല്യാണി പറഞ്ഞത്.
കല്യാണിയുടെ വാക്കുകൾ: “കീര്‍ത്തി സുരേഷും പ്രണവ് മോഹൻലാലുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. ഇവരിൽ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്. എനിക്ക് എപ്പോഴായാലും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്. ഏത് പാതിരാത്രിയിലും വിളിക്കാം.അതേസമയം, ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത് പ്രണവുമായിട്ടാണ്. പ്രണവിന്റെ കാരവനിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നു”