തായ്‌വാന് ചുറ്റും യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളുമായി സൈനികാഭ്യാസം നടത്തി ചൈന; അപലപിച്ച് അമേരിക്കയും ജി-7 രാജ്യങ്ങളും

single-img
4 August 2022

തായ്‌വാൻ ദ്വീപിന് ചുറ്റും പ്രകോപനവുമായി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ചൈനയുടെ സൈനികാഭ്യാസം തുടർന്ന് . ചൈനയുടെ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് പങ്കെടുക്കുന്നത്.

അതേസമയം, അമേരിക്കയും ജി-ഏഴ് (G-7) രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിച്ചാണ് ചൈനയുടെ സൈനികാഭ്യാസം. ചൈന തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തായ്‌വാൻ അതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ കടലിൽ മിസൈലുകൾ പതിച്ചു.

കഴിഞ്ഞ ദിവസം തുടങ്ങിയ സൈനികാഭ്യാസം ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണ്. ഈ പരിശീലനം അഞ്ച് നാൾ തുടരുമെന്നാണ് അറിയിപ്പ്. ചൈനയുടെ ഈ നീക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിച്ചിട്ടുണ്ട് . കമ്പനികൾ കപ്പലുകൾ വഴി തിരിച്ചു വിട്ടു. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തായ‍്‍വാൻ കുറ്റപ്പെടുത്തിയപ്പോൾ തായ‍്‍വാൻ ചൈനയുടെ ഭാഗമെന്ന നയം മാറ്റില്ലെന്നും അമേരിക്കയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചൈന തിരിച്ചടിച്ചു.