അതൊരു ദൈവിക ജന്മമെന്ന് പറയും; ഗോകുലിന് മുമ്പേ ട്രോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികരണം എങ്ങിനെയെന്ന് സുരേഷ് ഗോപി


സുരേഷ് ഗോപിയെ സിംഹവാലനോട് സാമ്യപ്പെടുത്തി സോഷ്യൽ മീഡിയാ ട്രോളിന് ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് വലിയ ചര്‍ച്ചയായതാണ്. ഒരു സിംഹവാലന്‍ കുരങ്ങിന്റേയും പുതിയ ഗെറ്റപ്പിലെ സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ട് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിക്കുന്ന ട്രോളിന് ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മറുപടി. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഗോകുലിന് മുൻപ് താൻ ആയിരുന്നു ആ ട്രോള്‍ കണ്ടിരുന്നെങ്കില്‍ തന്റെ റിയാക്ഷന് എങ്ങനെയായിരിക്കുമെന്ന് പറയുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി. ‘ ഗോകുലിന്റെ കമന്റ് വരുമ്പോഴാണ് സിംഹവാലന്‍ കുരങ്ങിന്റെ പടം വെച്ച് ഇങ്ങനൊരു പോസ്റ്റ് ഞാന്‍ അത് കാണുന്നത്. നേരത്തെ അത് കണ്ടിരുന്നേല്‍ ഞാന്‍ പറയും എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൃഗമാണെന്ന്, അല്ലെങ്കില്‍ ഒരു ദൈവീക ജന്മമാണെന്ന്.
സൈലന്റ് വാലി പദ്ധതി വരുന്നതിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമ കോളേജിലെ സുവോളജി ഡിപ്പാര്‍ട്ട്മെന്റിലെ എസ്.എഫ്.ഐക്കാരുണ്ട്. ഞാന്‍ അതിന്റെ നേതാവായിരുന്നു. എനിക്ക് കിട്ടിയ ഫുള്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഫൈസി എന്ന് പറയുന്ന ഞങ്ങളുടെ സുഹൃത്തില്‍ നിന്നായിരുന്നു.
ആ വ്യക്തി പക്ഷെ എസ്.എഫ്.ഐ അല്ല, നക്സലേറ്റ് ആയിരുന്നു. ധാരാളം കേസുകളില്‍ ഉണ്ടായിരുന്ന ആളാണ്. പക്ഷേ ശാന്തനാണ്. ഡോ. സലിം അലിയുടെ പ്രഥമശിഷ്യനായിരുന്നു ഫൈസി. ആ ഫൈസിയാണ് ഇതിന്റെ ആവശ്യം ഞങ്ങളെ പഠിപ്പിക്കുന്നത്. പിന്നീട് ശാസ്ത്രസാഹിത്യ പരീക്ഷിത്താണ് ഞങ്ങള്‍ക്ക് വേണ്ട് ഇന്‍ഗ്രീഡിയന്‍സ് തരുന്നത്. അതിന് വേണ്ടി ഒരു നോട്ടീസ് ഞാന്‍ സുവോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നോട്ടീസ് ബോര്‍ഡില്‍ വെച്ചു. എസ്.എഫ്.ഐ ആയിരുന്ന ഞാന്‍ അതില്‍ നിന്നും മാറി പാര്‍ട്ടിക്കെതിരെ നിന്ന് വിജയിച്ചു, പാര്‍ട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തി ആ സമരത്തെ ലീഡ് ചെയ്ത് ആളാണ് ഞാന്‍. അത് സിംഹവാലനെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.- അദ്ദേഹം പറയുന്നു..