ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഐഎം: കെ കെ രമ
ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഐഎം ആണെന്ന് ആണെന്ന് കെ കെ രമ എംഎല്‍എ. വിവാദ പരാമർശം പിൻവലിച്ചു എം എം മണി മാപ്പു പറയണം എന്ന ആവശ്യം ശക്തമാകുന്നതിനിടെ ആണ് കെ കെ രമ തന്നെ ഇതിനെതിരെ പ്രതികരണവുമായി മുന്നോട്ടു വന്നത്.
ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല. ആര്‍എംപിഐയുടെ വളര്‍ച്ച, സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് വിമര്‍ശിക്കുന്നതും ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് ഒട്ടും മനുഷ്യത്വമില്ലാത്ത തരത്തിലൊരു പ്രയോഗം സഭയില്‍ വെച്ച് നടത്തിയത്. മഹതിയെന്നാണ് എന്നെ എംഎം മണി വിളിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് സഭയില്‍ എത്തിയ അംഗമാണ് ഞാന്‍.
സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ അത്തരമൊരു പരാമര്‍ശം വേണ്ടായിരുന്നുവെന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് മുഖ്യമന്ത്രി വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ലായെന്ന് പറഞ്ഞിട്ടാണ് പിന്നീട് എംഎം മണി പ്രസംഗം തുടന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത് കെ കെ രമ പറഞ്ഞു.
കേരളാ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച വടകര എംഎൽഎ കെകെ രമയെ അധിക്ഷേപിച്ചു ഇന്നലെ സിപിഎം നേതാവ് എംഎം മണി രംഗത്ത് വന്നിരുന്നു.
‘ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നാണ് കെകെ രമക്കെതിരെ എംഎം മണി നിയമസഭയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്നും, മുദ്രാവാക്യം വിളിച്ച് തോല്‍പ്പിക്കേണ്ട, താനും കുറേ മുദ്രാവാക്യം വിളിച്ചതാണെന്നും എംഎം മണി പറഞ്ഞു.