യുപിയിലെ ലുലു മാളിനെതിരെ സംഘപരിവാര്‍; സുന്ദർ കാണ്ഡം ചൊല്ലുമെന്ന ഭീഷണിയുമായി ഹിന്ദു മഹാസഭ

single-img
14 July 2022

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ലുലു മാൾ ആളുകൾ നമസ്‌കാരം അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത് എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മാളിലെ ഷോപ്പിംഗ് ഏരിയയിലെ തുറസ്സായ സ്ഥലത്ത് ഒരു സംഘം ആളുകൾ നമസ്‌കരിക്കുന്നതായി സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണിക്കുന്നു.

ഇതിന് പിന്നാലെ മാളിൽ വീണ്ടും നമസ്‌കാരം നടത്തിയാൽ അതിനെതിരെ സുന്ദർ കാണ്ഡം ചൊല്ലി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ഹിന്ദു സമൂഹത്തോട് മാൾ ബഹിഷ്കരിക്കാനും സംഘടന ആവശ്യപ്പെട്ടു.

മാൾ തുറന്നതു മുതൽ അവിടെ ‘ലൗ ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നതായി ഹിന്ദു സംഘടന പ്രസ്താവനയിൽ പറയുന്നു. മാളിലെ ജോലിക്കാരിൽ 80 ശതമാനവും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നും ബാക്കി 20 ശതമാനം ഹിന്ദു പെൺകുട്ടികളാണെന്നും ലവ് ജിഹാദ് ആരംഭിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

യോഗി ആദിത്യാന്തിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ പൊതുസ്ഥലങ്ങളിൽ നമസ്‌കാരമോ മറ്റ് മതപരമായ പ്രവർത്തനങ്ങളോ നിരോധിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ഇതൊക്കെയാണെങ്കിലും ലുലു മാളിൽ ആളുകൾ നമസ്‌കാരം നടത്തി, ഇത് തടയാൻ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, യുപി മുഖ്യമന്ത്രി ആദിത്യനാഥ് ജൂലൈ 10നായിരുന്നു സംസ്ഥാന തലസ്ഥാനത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്തത് . ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎയും ചടങ്ങിൽ പങ്കെടുത്തു.


ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിൽ സ്ഥിതി ചെയ്യുന്ന ലുലു മാൾ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളുടെ ആസ്ഥാനമാകും. മെഗാ ലുലു ഹൈപ്പർമാർക്കറ്റും ഫാമിലി എന്റർടൈൻമെന്റ് സോൺ ഫൂണ്ടുറയും ഉൾപ്പെടെ നിരവധി ആകർഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.