ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിനിയും തമ്മിൽ വീണ്ടും തർക്കം; കേസ് മാറ്റിവച്ചു

single-img
14 July 2022

വിവാഹത്തെ ചൊല്ലി ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിനിയും തമ്മിൽ വീണ്ടും തർക്കമായതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. തർക്കത്തെ തുടർന്ന് ബിനോയി കോടിയേരിയുടെ അഭിഭാഷകൻ ഇന്നലെ കോടതിയിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചത്.

ഇതിനുമുൻപ് കേസ് പരിഗണിച്ചപ്പോൾ നിങ്ങൾ തമ്മിൽ വിവാഹം കഴിച്ചതാണോയെന്ന് കോടതി ബിനോയിയോടും പരാതിക്കാരിയോടും ചോദിച്ചിരുന്നു. അതെ എന്ന് ബിഹാർ സ്വദേശിനിയും, അല്ലെന്ന് ബിനോയിയും മറുപടി നൽകി. ഇതേ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത്. തുടർന്ന് കൃത്യമായ മറുപടി സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായ സാഹചര്യത്തിൽ കൃത്യമായ മറുപടി പെട്ടെന്ന് തയ്യാറാക്കാൻ കഴിയാതെവന്നതോടെയാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് സൂചന. ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നും,​ ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂൺ 13നാണ് യുവതി ഓഷിവാര പൊലീസിൽ പരാതി നൽകിയത്.