പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയെക്കാൾ കൂടുതൽ സ്റ്റാഫ്; ഓഫീസ് ചെലവ് 48 ലക്ഷം രൂപ: പി.വി.അൻവർ എംഎൽഎ
പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയെക്കാൾ കൂടുതൽ സ്റ്റാഫ് ഉണ്ടെന്ന് പി.വി.അൻവർ എം എൽ എ. ഇന്നലെ നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കിടയിലാണ് പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി പി.വി.അൻവർ എം എൽ എ രംഗത്ത് വന്നത്.
പ്രതിപക്ഷം നേതാവിന് മുഖ്യമന്ത്രിയെക്കാൾ കൂടുതൽ സ്റ്റാഫുകൾ ഉണ്ട്. 10 സെക്രട്ടറിയും നാല് പി എ മാരും ആണ് പ്രതിപക്ഷ നേതാവിനുള്ളത്. ഓഫീസ് ചെലവ് 48 ലക്ഷം രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആകെ 2.75 കോടി രൂപയാണ് പ്രതിപക്ഷ നേതാവിനെ ഓഫീസിനായി ചെലവഴിച്ചത് എന്നും പി.വി.അൻവർ എംഎൽഎ ആരോപിച്ചു.
നാടു മുഴുവൻ നടന്ന സർക്കാരിനെതിരെ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതിനാണോ ഈ ചെലവെന്നും പി വി അൻവർ ചോദിച്ചു. മൂന്നോ നാലോ സ്റ്റാഫ് പോരെ എന്നും, എംഎൽഎ ഹോസ്റ്റലിൽ താമസിച്ച പോരേയെന്നും, ഇത്ര അധികം സ്റ്റാഫിനെ വെച്ച് എന്താണ് ചെയ്യുന്നതെന്നും ആണ് പി.വി. അൻവർ എം എൽ എ ചോദിച്ചത്.
കെ റയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ തടയുന്നത് ഇതര സംസ്ഥാന ലോബികളിൽ നിന്നും പണംവാങ്ങിയാണെന്നും പി.വി.അൻവർ എംഎൽഎ ആരോപണമുന്നയിച്ച. ഇതിനെ തുടർന്ന് ചെയ്ത് ഉണ്ടായിരുന്ന സിപിഐ എംഎൽഎ ഇ കെ വിജയൻ അൻവറിനെ തടയുകയായിരുന്നു.
ജനാധിപത്യ ഭരണസംവിധാനത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും, പ്രതിപക്ഷ നേതാവും ഉള്ള കാര്യ കാര്യം പി വി അൻവർ മനസ്സിലാക്കണമെന്നും, ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പങ്കു വളരെ വലുതാണെന്നും പി.വി.അൻവറിനെ ചെയർ ഓർമിപ്പിച്ചു.