സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം

single-img
12 July 2022

സംസ്ഥാനത്തു പനി വയറിളക്ക രോഗങ്ങൾ പിടിക്കുന്നതിനിടെ മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു. അവശ്യമരുന്നുകള്‍ പോലും പലയിടത്തും കിട്ടാനില്ലാത്ത സ്ഥിതിയാണ്.

വിലകൂടിയ മരുന്നുകള്‍ പലതും കാരുണ്യ ഫാര്‍മസികളിലും ലഭ്യമല്ല. സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതാണ് മഴക്കാല രോഗങ്ങളുടെ കാലത്ത് ജനം മരുന്നിനായി നെട്ടോട്ടമോടാനുളള കാരണം. സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്ക് മരുന്ന് നൽകുന്നത് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ആണ്. വർഷാവർഷം ഇതിനുള്ള ടെണ്ടർ നടപടികൾ സാധാരണ മാർച്ചിൽ തന്നെ പൂർത്തിയാകാറുണ്ട്. എന്നാൽ ഇത്തവണ ഇത് അനിശ്ചിതമായി നീളുകയായിരുന്നു. മരുന്നുകൾ ലഭ്യമാകാൻ ഇനിയും ഒരു മാസമെങ്കിലും എടുക്കുമെന്നാണ് വിവരം. അതിനിടെ ടെൻഡറിൽ വലിയ മരുന്ന് കമ്പനികളെ മാത്രം ഉൾപ്പെടുത്തി ക്രമക്കേട് നടത്താനുള്ള നീക്കം നടക്കുന്നതായും പരാതിയുണ്ട്.