ബോംബിന്റെ രീതികളെക്കുറിച്ച് സുധാകരനോട് ചോദിക്കുന്നതാണ് നല്ലതു: മുഖ്യമന്ത്രി

single-img
4 July 2022

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെയും കെ സുധാകരനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി.

സിപിഎം പാർട്ടി സംസ്ഥാന ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ പോലും പ്രതിപക്ഷ നേതാക്കൾ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അക്രമം ഇ പി ജയരാൻ പ്ളാൻ ചെയ്തതാണെന്നാണ് കെ പി സി സി അദ്ധ്യക്ഷൻ ആദ്യം നടത്തിയ പ്രതികരണം. സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അതിനെ അപലപിക്കാൻ തയ്യാറാകാത്ത മാനസിക നില എന്തുകൊണ്ടാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തെ പാർട്ടിയും സർക്കാരും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതാണ് സി പി എം സ്വീകരിക്കുന്ന രീതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല ബോംബിന്റെ രീതിയെക്കുറിച്ചൊക്കെ സുധാകരനോട് ചോദിക്കുന്നതാണ് നല്ലതെന്നും, കെ പി സി സി ആക്രമണത്തിൽ കൃത്യമായ കേസെടുത്തു എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കോട്ടയം ഡി സി സി ഓഫീസ് ആക്രമിച്ചവരെ അറസ്റ്റുചെയ്തിട്ടുണ്ട് എന്നും, ജീവിതത്തിൽ ശുദ്ധി പുലർത്തുകയാണ് വേണ്ടത്- മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ ഓർമ്മിപ്പിച്ചു.