പി.വി അന്‍വറിനു കുരുക്ക് മുറുകുന്നു; പാറമട ഇടപാടില്‍ തെളിവുകള്‍ കൈമാറി പരാതിക്കാരന്‍

single-img
4 July 2022

മലപ്പുറം സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരേയുള്ള പരാതിക്കാരന്‍ തെളിവുകള്‍ ഇഡിക്ക് കൈമാറി. കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് മലപ്പുറം സ്വദേശിയായ സലിം എന്ന ആളിൽ നിന്നും പി വി അന്‍വര്‍ എം എല്‍ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്. പത്ത് ലക്ഷം രൂപ അന്‍വര്‍ കൈപ്പറ്റിയതിന്റെ രേഖകളും മുന്നേ പുറത്തുവന്നിരുന്നു.

ബാങ്ക് വഴിയാണ് തന്റെ കയ്യില്‍ നിന്നും അന്‍വര്‍ പണം കൈപ്പറ്റിയതെന്നും 2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നതെന്നും സലീം നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളായാണ് പണം വാങ്ങിയതെന്നും സലീം പറഞ്ഞിരുന്നു.

തുടര്‍ന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും കേസ് ഒരിടത്തും ഇടത്താത്തതിനെ തുടർന്ന് സലീം കൊച്ചി ഇ.ഡി ഓഫീസിലെത്തി തെളിവുകൾ കൈമാറുകയായിരുന്നു,

അതേസമയം തനിക്ക് പാറമട ഇടപാടില്‍ ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തെത്തിയതോടെ പാറമട ഇടപാടില്‍ പങ്കില്ലെന്ന എം എല്‍ എയുടെ വാദം പൊളിയുകയും ചെയ്തിരുന്നു.

പരാതിക്കാരാനായ സലിമും അന്‍വറും ചേര്‍ന്നെഴുതിയ കരാറും വിഷയവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച പരാതിയും സലീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഐ പി സി 420-ാം വകുപ്പ് പ്രകാരമാണ് അന്‍വറിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്.