പന്ത്രണ്ടുകാരിക്ക് നേരെ പീഡന ശ്രമം; വിതുരയിൽ പാസ്റ്റർ അറസ്റ്റിൽ
തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍ പന്ത്രണ്ടുകാരിക്ക് നേരെ പാസ്റ്ററുടെ പീഡന ശ്രമം. വിതുര സ്വദേശി ബെഞ്ചമിനെ പോലീസ് അറസ്റ്റു ചെയ്തു. ആറ് മാസം മുൻപ് ബെഞ്ചമിന്റെ വീട് സന്ദര്‍ശിക്കാനായി ചെന്നപ്പോൾ കുട്ടിയെ മുറിയില്‍ വച്ച് ഇയാൾ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഈ സംഭവം ആരോടും പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടി വീട്ടിലെത്തി സഹോദരിയോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുകാരിക്ക് നേരെയുണ്ടായ പീഡന ശ്രമം പുറത്തറിയുന്നത്.
ഉടൻതന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിതുര പോലീസിന് പരാതി നൽകുകയായിരുന്നു . തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പാസ്റ്ററിനെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.,