വി ഡി സതീശന്റെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വര്‍ണക്കടത്ത് കേസിലെ അടിയന്തരപ്രമേയം വഴി സോളര്‍ കേസ് വീണ്ടും ചര്‍ച്ചയാക്കാന്‍ വി.ഡി.സതീശന്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയൻ. അടിയന്തരപ്രമേസം ചര്‍ച്ചചെയ്യുമ്പോള്‍ രണ്ടുപേരെ സഭയില്‍ കാണാനില്ലെന്നും, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും എവിടെയെന്ന് പിണറായി ചോദിച്ചു
കൂടാതെ സ്വപ്‌ന നൽകിയ രഹസ്യമൊഴിയിലെ വിവരം പ്രതിപക്ഷത്തിന് എങ്ങനെ കിട്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മറുപടി നൽകവേയായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
കേസിൽ പ്രതിയായ വനിതയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് ഒരു വ്യക്തിയല്ല. സംഘടനയാണ്. ആ പ്രസ്ഥാനം ഏതാണെന്ന് പരിശോധിച്ചാൽ സംഘപരിവാർ ബന്ധം കാണാം. താമസം, സുരക്ഷ, കാർ, ജോലി, ശമ്പളം, വക്കീൽ എല്ലാം അവരുടെ വകയാണ്. പ്രധാനമന്ത്രിക്ക് കത്തെഴുതാനുള്ള ലെറ്റർ ഹെഡും അവരുടെ വക. സാധാരണ ചെല്ലും ചെലവും കൊടുത്ത് വളർത്തുക എന്നൊരു വർത്തമാനമുണ്ട്. ഈ വനിതയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യം എന്നും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു.