സ്വപ്‍ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവ; തീക്കളി നിർത്തിയില്ലെങ്കില്‍ പ്രതിപക്ഷത്തെ ജനം പാഠം പഠിപ്പിക്കും: കോടിയേരി ബാലകൃഷ്ണൻ

single-img
21 June 2022

കല്ലെറിഞ്ഞ് സംസ്ഥാനത്തെ ഇടതുപക്ഷ മുന്നണിയെ തകർക്കാൻ കഴിയില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. ഇടത് മുന്നണിയുടെ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതിച്ഛായ തകർക്കുന്ന രീതിയിലുള്ള ദുഷ്പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസും ബിജെപിയും സംയുക്തമായി ആസൂത്രണം ചെയ്ത്ണ് ഇത്തരത്തിൽ ദുഷ്പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സ്വർണ്ണ കടത്തുകേസിലും കോടിയേരി പ്രതികരിക്കുകയുണ്ടായി. സ്വപ്‍ന സുരേഷ് ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഓരോ ദിവസവും സ്വപ്ന പറയുന്നത് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. നേരത്തെ പറയുന്ന കാര്യം തന്നെ അവർ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്തപ്പഴത്തിൽ സ്വർണം കടത്തി എന്നും ഖുർആനിൽ സ്വർണം കടത്തി എന്നും ആദ്യം പറഞ്ഞു.

ഇപ്പോഴിതാ ബിരിയാണി ചെമ്പിൽ സ്വർണം കടത്തി എന്ന് പറയുന്നു ഈ കാര്യങ്ങളിലൊക്കെ എന്ത് വസ്തുതയാണുള്ളതെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഉള്ള ദുഷ്പ്രചാരണമാണ് ഇപ്പോൾ കോൺഗ്രസും ബിജെപിയും ആസൂത്രണം ചെയ്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.