ജാമ്യ വ്യവസ്ഥകളുടെ ലംഘനം; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതി
ഹിന്ദു സമ്മേളനത്തിൽ മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തി അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട മുന്‍ എം.എല്‍.എ പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി യുപിഎസ്സി അധ്യാപകനായ അന്‍വര്‍ പാലോടാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയത്.
ജാമ്യം ലഭിച്ചതിന് ഉടൻ തന്നെ ജോര്‍ജ്ജ് കോടതി വളപ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയത് തന്നെ ഞെട്ടിച്ചെന്നും, എം എ യൂസഫലിക്കെതിരായ പ്രസ്താവന ഉഴിച്ച് ബാക്കിയുള്ള പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അന്‍വര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. മുസ്ലിം കച്ചവടക്കാർ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ ബോധപൂര്‍വം കലര്‍ത്തുന്ന സംഭവത്തെ പറ്റി തനിക്ക് അറിയാന്‍ സാധിച്ചവെന്ന് അദ്ദേഹം പറഞ്ഞുവെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതിലൂടെ മതവിദ്വേഷം വളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പരാതിയില്‍ എടുത്തുപറയുന്നു.
ജാമ്യം ലഭിച്ചതിന് ഉടൻതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ്ജ് മുസ്‌ലിം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണു തന്റെ അറസ്റ്റെന്നും, മതസൗഹാര്‍ദത്തിനു വിരുദ്ധമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു. അതേസമയം, ജോര്‍ജ്ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.