പതിമൂന്നാം നൂറ്റാണ്ടിലെ മുത്തലാഖ് ആചാരം പിൻവലിക്കാൻ മോദിജിക്ക് മാത്രമേ മനസ്സുണ്ടായിരുന്നുള്ളൂ: ജെ പി നദ്ദ

single-img
22 February 2022

രാജ്യത്ത് നിലനിന്നിരുന്ന മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുവെന്ന് ബിജെപിയുടെ ദേശീയ ജെപി നദ്ദ. സുപ്രീം കോടതിപോലും നേരത്തെ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും, പ്രതിപക്ഷം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. എന്നാൽ ഭരണത്തിൽ വന്നപ്പോൾ ബിജെപിക്ക് മാത്രമേ ഇത് യാഥാർത്ഥ്യമാക്കാൻ നിയമം കൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം ഡിയോറിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

ജെപി നദ്ദ യുടെ വാക്കുകൾ: “മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു, പക്ഷെ അപ്പോൾ പ്രീണന രാഷ്ട്രീയം കാരണം ആരും അതിൽ പ്രവർത്തിച്ചില്ല. പതിമൂന്നാം നൂറ്റാണ്ടിലെ ഈ ആചാരം പിൻവലിക്കാൻ മോദിജിക്ക് മാത്രമേ മനസ്സുണ്ടായിരുന്നുള്ളൂ,”

തന്റെ പ്രസംഗത്തിൽ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെ നേതാവ് അഖിലേഷ് യാദവിനെതിരെയും ബിജെപി അധ്യക്ഷൻ ആഞ്ഞടിച്ചു. യുപിയിൽ 2012-17 കാലത്ത് സംസ്ഥാനത്ത് 200 ഓളം കലാപങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുപിയിൽ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും നദ്ദ അവകാശപ്പെട്ടു.

സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ ഏറെ പുകഴ്ത്തിയ നദ്ദ, നൂറ്റാണ്ടുകളുടെ ആഗ്രഹം നിറവേറ്റുന്നതിനാണ് അയോധ്യയിൽ “മഹാ” രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും ബിജെപി വീണ്ടും യുപിയിൽ അധികാരത്തിലെത്തുകയാണെങ്കിൽ ദീപാവലി, ഹോളി അവസരങ്ങളിൽ സ്ത്രീകൾക്ക് ഓരോ പാചക വാതക സിലിണ്ടർ വീതം സൗജന്യമായി നൽകുമെന്നും ഉറപ്പ് നൽകി.