ലഹരി മാഫിയ സംഘങ്ങളെല്ലാം അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകർ: കെ സുരേന്ദ്രൻ
ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ കേരളം യുപി അപേക്ഷിച്ച് എത്രയോ പിറകിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
യോഗി നടത്തിയ പരാമര്‍ശത്തില്‍ കേരളത്തിൽ വലിയ ബഹളം നടന്നു. യുപിയില്‍ സർക്കാർ ഗുണ്ടാസംഘങ്ങളെയും കലാപകാരികളെയും അടിച്ചമര്‍ത്തുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് സഹായം എത്തിച്ച് കൊടുക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു.
കേരളത്തിലെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ ലഹരി മാഫിയ സംഘങ്ങളെല്ലാം അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ മയക്കുമരുന്ന് മാഫിയയും ക്വട്ടേഷന്‍ സംഘവും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കുറ്റവാളികളെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂർണ്ണമായും പരാജയപ്പെട്ടു. ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ലഹരി മാഫിയ സംഘത്തില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരാണെന്നും പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.