ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം; കീഴടങ്ങണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി
യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ യൂട്യൂബർ ശ്രീകാന്ത് വെട്ടിയാറിന് ഹെക്കോടതിയുടെ മുൻകൂർ ജാമ്യം. നിലവിൽ ഒളിവിലായ പ്രതി ഫെബ്രുവരി 16 മുമ്പായി കീഴടങ്ങണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേസിലെ അന്വേഷണത്തോട് സഹകരിക്കാനും നിർദ്ദേശമുണ്ട്. ശ്രീകാന്തിന്റെ മുൻകൂർ ജാമ്യഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിച്ചത്. തനിക്കെതിരായ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമാണ് ഹർജിക്കാരന്റെ വാദം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിൽവെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽവെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
ഈ സംഭവത്തിന് പിന്നാലെ വിവാഹവാഗ്ദാനം നൽകി തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചെന്നും പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ആരംഭിച്ചെന്നും യുവതി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീകാന്ത് വെട്ടിയാർക്കെതിരെ യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. വിഷയം ചർച്ചയായതോടെ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി യുവതി പരാതി നൽകുകയായിരുന്നു.