61 വയസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൺ ഗൊറില്ല വിട വാങ്ങി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൺ ഗൊറില്ല 61 വയസ്സുള്ള ഓസിയെ കഴിഞ്ഞ ചൊവ്വാഴ്ച അറ്റ്ലാന്റാ മൃഗശാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ഗൊറില്ല കൂടിയായ വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
ചകിത്സയ്ക്ക് ശേഷം ഓസി നെഗസ്റ്റീവ് റിപ്പോര്‍ട്ടും നേടിയിരുന്നു. അതിനാൽ ഇപ്പോഴത്തെ മരണത്തിന് കൊവിഡുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. വ്യാഴാഴ്ച മുതല്‍ ഓസിക്ക് വിശപ്പ് കുറഞ്ഞ് തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറച്ചിരുന്നെന്നും മൃഗശാല അറ്റ്ലാന്റ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അവസാന 24 മണിക്കൂറില്‍ മുഖത്തെ വീക്കം, പൊതുവായ ബലഹീനത, ഭക്ഷണം കഴിക്കാനോ കുടിക്കാനോ ഉള്ള കഴിവില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഓസി പ്രകടിപ്പിച്ചിരുന്നതായി മൃഗശാല അധികൃതര്‍ കുറിപ്പിൽ പറയുന്നു.
‘ഒരു ഇതിഹാസത്തിന്റെ കടന്നുപോകലിൽ ഞങ്ങളുടെ ഹൃദയം തകർന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൺ ഗൊറില്ലയായ ഓസി 61 ആം വയസ്സിൽ മരിച്ചുവെന്ന വാര്‍ത്ത പങ്കിടുന്നതിൽ അങ്ങേയറ്റം ദുഖമുണ്ടെന്ന് മൃഗശാല അറ്റ്ലാന്റ അറിയിച്ചു. 1988-ൽ ഫോർഡ് ആഫ്രിക്കൻ റെയിൻ ഫോറസ്റ്റ് തുറന്നപ്പോള്‍ അറ്റ്ലാന്റ മൃഗശാലയിൽ എത്തിയ പടിഞ്ഞാറൻ ലോലാൻഡ് ഗൊറില്ലകളുടെ യഥാർത്ഥ ഗ്രൂപ്പിലെ അവശേഷിക്കുന്ന ഏക അംഗമായിരുന്നു ഓസി. സ്വമേധയാ രക്തസമ്മർദ്ദം പരിശോധിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗൊറില്ലയായിരുന്നു ഓസി.
2009-ലാണ് ഓസി തന്റെ രക്തസമ്മർദ്ദം പരിശോധിച്ച് സുവോളജിക്കൽ ചരിത്രം സൃഷ്ടിച്ചത്. ജർമ്മനിയിലെ ബെർലിൻ മൃഗശാലയിലെ ഫാറ്റൂ (64) വാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല. കെന്റക്കിയിലെ ലൂയിസ്വില്ലെ മൃഗശാലയിലെ 63-കാരിയായ ഹെലൻ ആണ് രണ്ടാമത്തെ ഏറ്റവും പ്രായം കൂടി ഗൊറില്ല. ഈ ഇനത്തിലെ മൂന്നാമനായിരുന്നു ഓസി.”- അറ്റ്ലാന്റ മൃഗശാല പ്രസിഡന്റും സിഇഒയുമായ റെയ്മണ്ട് ബി. കിംഗ് പ്രസ്താവനയിൽ പറഞ്ഞു.