സ്കോട്ട്ലന്റിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ
ടി 20 ലോക കപ്പിൽ ഇന്ന് നടന്ന വളരെ നിർണായക മത്സരത്തിൽ സ്കോട്ട്ലന്റിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റ് ഉയർത്തിയ 86 റൺസ് എന്ന ചെറിയ ടോട്ടൽ എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇന്ത്യ കെ എൽ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവിൽ അനായാസം വിജയം കണ്ടു. വെറും 19 പന്തിൽ ആറ് ഫോറും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ ആഞ്ച് ഫോറും ഒരപ സിക്സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത്തിന്റെ സംഭാവന .
മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യ സ്കോട്ട്ലന്റിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ടൂർണമെന്റിൽ ഇനിയും സെമി പ്രതീക്ഷകൾക്ക് സാധ്യത കാണുന്ന ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ സ്കോട്ലാൻറ് 85 റൺസിന് പുറത്തായി.
ഇന്ത്യയ്ക്ക് വേണ്ടി ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സ്പിന്നർ ആർ അശ്വിൻ ഒന്നും പേസർ ബുംറ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മത്സരങ്ങളിൽ മികച്ച റൺറേറ്റോടെ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.