നരേന്ദ്രമോദി 16000 കോടി രൂപയ്ക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങി; പിന്നാലെ എയര്‍ ഇന്ത്യയെ 18000 കോടിക്ക് സുഹൃത്തുക്കള്‍ക്ക് വിറ്റു: പ്രിയങ്ക ഗാന്ധി

single-img
10 October 2021

മോദിയുടെ മണ്ഡലത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഭീമന്‍ റാലിയായ കിസാന്‍ ന്യായ് റാലിക്കിടെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രിയങ്ക ഗാന്ധി. പ്രതിഷേധിക്കുന്ന കര്‍ഷകരെ നരേന്ദ്ര മോദി തീവ്രവാദികളാക്കി ചിത്രീകരിച്ചുവെന്നും ലക്‌നൗവിലെത്തിയിട്ടും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നതും പ്രിയങ്ക ആരോപിച്ചു.

തെരുവിലേക്ക് തങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കിറങ്ങിയവരെ അപമാനിക്കുന്ന നിലപടാണ് ബിജെപി സ്വീകരീച്ചത്. കര്‍ഷകരെ തെമ്മാടികളെന്നാണ് യുപിമുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് അംഭിസംബോധന ചെയ്തത്. മറ്റൊരു മന്ത്രിയാവട്ടെ കര്‍ഷകരെ അടിച്ചൊതുക്കുമെന്ന് പറഞ്ഞു. കര്‍ഷകരെ അപമാനിക്കുന്ന നിലപാടാണിതെന്നും പ്രിയങ്ക പറഞ്ഞു.

അതേപോലെ തന്നെ 1600 കോടി രൂപ മുടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വിമാനങ്ങള്‍ വാങ്ങി, പിന്നാലെ 18000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ വിറ്റു. കോടിശ്വരന്മാരായ തന്റെ സുഹൃത്തുക്കള്‍ എയര്‍ ഇന്ത്യ മോദി വിറ്റത്. നമ്മുടെ രാജ്യത്തെ അന്നമൂട്ടുന്നത് കര്‍ഷകരാണ്. അവരുടെ മക്കളാണ് അതിര്‍ത്തികള്‍ കാവലിരിക്കുന്നത്. അവരുടെ കുടുംബങ്ങളില്‍പ്പെട്ടവരാണ് ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്.

ഇപ്പോഴാവട്ടെ അവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസം പോലും ഇല്ലാതായി. കേന്ദ്രസഹമന്ത്രിയായ അജയ് മിശ്രയെ സസ്പെന്‍ഡു ചെയ്യുന്നതുവരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. അദ്ദേഹത്തിന്റെ മകനാണ് കര്‍ഷകര്‍ക്കുനേരെ വാഹനം ഓടിച്ചു കയറ്റിയത്. എന്നാല്‍ യുപി മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.