കുടിയേറിയ മുസ്‌ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ദാരിദ്ര്യം ഇല്ലാതാക്കാം: അസം മുഖ്യമന്ത്രി

single-img
11 June 2021

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ നിയന്ത്രിക്കാനായി മാന്യമായ കുടുംബാസൂത്രണം നയം സ്വീകരിക്കണമെന്ന് സംസ്ഥാനത്തെ മുസ്‌ലിങ്ങളോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇപ്പോഴുള്ള ദാരിദ്ര്യവും ഭൂമി കൈയേറ്റവും ഇല്ലാതാക്കാന്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്‌ലിം സ്ത്രീകളെ ബോധവത്കരിക്കാന്‍ മുസ്‌ലിം സംഘടനകളുമായി പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

സംസ്ഥാനത്തെ കുടിയേറ്റക്കാരായ മുസ്‌ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്നാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്ന അവകാശവാദം. രാജ്യത്തെ പല സ്ഥലങ്ങളിലും ജനങ്ങള്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കാന്‍ കാരണം ജനസംഖ്യയിലെ വര്‍ദ്ധനവാണെന്നും, ഈ രീതിയില്‍ കൈയ്യേറിയ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ അസമില്‍ ഇപ്പോള്‍ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ജനങ്ങള്‍ക്ക് താമസിക്കാനുള്ള ഇടം ആവശ്യമാണ്. വനങ്ങളിലും ക്ഷേത്രങ്ങളിലും സത്രങ്ങളിലും ജനങ്ങളോട് താമസിക്കാന്‍ പറയാനാകില്ല, ” അദ്ദേഹം പറഞ്ഞു.