കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി പ്രത്യേക കേന്ദ്ര പാക്കേജ്
കോവിഡ് വൈറസ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഈ വിഭാഗത്തിലെ കുട്ടികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകും. കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസും ഇതോടൊപ്പം ലഭ്യമാക്കും.
കുട്ടികള്‍ക്ക് കേന്ദ്രീയ, നവോദയ, സൈനിക് സ്കൂളുകളിൽ പഠിക്കാനുള്ള സാഹചര്യമാവും സര്‍ക്കാര്‍ ഒരുക്കുക. അതേസമയം, കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലാണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ ഫീസ് സർക്കാർ വഹിക്കും.ഇതിനായി 10 ലക്ഷം രൂപ പി എം കെയേഴ്സ് ഫണ്ടിൽ നിന്നും മാറ്റിവെക്കും. 18 വയസ്സ് എത്തി പ്രായ പൂർത്തിയായാൽ ഈ തുകയിൽ നിന്ന് സ്റ്റൈപ്പൻഡ് നൽകും. 23ാം വയസ്സിൽ തുക പൂർണമായും കുട്ടികൾക്ക് കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസത്തിനായി വായ്പകൾ നൽകും. വായ്പ പലിശ കേന്ദ്ര സർക്കാർ വഹിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാന സർക്കാറുകൾ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് കേന്ദ്രസർക്കാറിന്റെയും പാക്കേജ് എത്തുന്നത്.