ഇന്ത്യയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക് വരുമോ; ആശങ്കയ്ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

single-img
25 May 2021

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിങ്ങിനെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

കേന്ദ്രം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിനായി നേരത്തെ അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളില്‍ നിരോധനം സംബന്ധിച്ച ആശങ്ക ഉയരുന്നത്. രാജ്യത്ത് ഇതുവരെ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമായ ക്ലൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ള ഏക ആപ്ലിക്കേഷന്‍.

അതേസമയം, സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് ഫച്ബുക്ക് പറഞ്ഞിരുന്നു. ഏത് രാജ്യത്തും തങ്ങളുടെ ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുന്നതിനും വേണ്ടിവന്നാല്‍ നീക്കം ചെയ്യുന്നതിനും അധികാരം നല്‍കിയിരുന്നു.