വൈറലായി അമ്പലപ്പുഴയിലെ കോവിഡ് കല്യാണം; കോവിഡ് വാര്‍ഡില്‍ ശരത്തിന്റേയും അഭിരാമിയുടേയും വിവാഹം

single-img
25 April 2021

വധു പിപിഇ കിറ്റ് ധരിച്ചെത്തി. കോവിഡ് ചികിത്സയിലുള്ള വരന്‍ വധുവിനെ താലി ചാര്‍ത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കോവിഡ് വാര്‍ഡിലെ പ്രത്യേക മുറിയിലായിരുന്നു ഈ വേറിട്ട വിവാഹം. പള്ളാത്തുരുത്തി സ്വദേശിയ ശരത്തും തെക്കനാര്യാട് സ്വദേശിനി അഭിരാമിയുമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹിതരായത്. വിവാഹ ശേഷം വധു ബന്ധുവിന്റെ വീട്ടിലേക്കുമടങ്ങി. വരന്‍ കോവിഡ് വാര്‍ഡിലേക്കും. വിവാഹത്തിന് ഏതാനും ദിവസം മുന്‍പ് വരനും മാതാവിനും കോവിഡ് ബാധിച്ചു. പള്ളാത്തുരുത്തിയില്‍ എന്‍.ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്മോന്‍. അഭിരാമി തെക്കനാര്യാട് പ്ലാംപറമ്പില്‍ സുജിയുടെയും കുസുമത്തിന്റെയും മകളും. ഖത്തറിലാണ് ശരത്തിന് ജോലി. ഒരു കൊല്ലം മുന്‍പ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ നീണ്ടുപോയി. കഴിഞ്ഞമാസം 22-നാണ് നാട്ടിലെത്തിയത്. പത്തുദിവസം ക്വാറന്റീനില്‍ കഴിഞ്ഞശേഷം പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കി.

ബുധനാഴ്ച വൈകീട്ടാണ് ശരത്തിനും അമ്മയ്ക്കും ശ്യാസം മുട്ടലുണ്ടായി തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയത്. പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അങ്ങനെ അധികൃതരുടെ സമ്മതപ്രകാരം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ഇരുവരും കോവിഡ് കാലത്തി വിവാഹം കഴിച്ചു.