മാസ്ക് പോലുമില്ലാതെ ആളുകള്‍ കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ വിമര്‍ശിക്കാത്തത്: പാര്‍വതി

single-img
14 April 2021

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് നടി പാർവ്വതി രംഗത്തെത്തി. ഇവിടെ നടക്കുന്ന കുംഭമേളയെയും തബ്‍ലീഗി ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്‍ററി കാണുക. ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം’; എന്നായിരുന്നു കുംഭമേളയില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായ ‘വൈസ് ഇന്ത്യ’ വാര്‍ത്ത പങ്കുവെച്ച് പാര്‍വതി എഴുതിയത്.

കുംഭമേളയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പാര്‍വതി പങ്കുവെക്കുകയുണ്ടായി. ‘കോവിഡ് വൈറസ് വ്യാപന രണ്ടാം തരംഗത്തിലും ആയിരക്കണക്കിന് ആളുകള്‍ മാസ്ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും വിമര്‍ശിച്ചു രംഗത്തുവരാത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവിടെ ആവശ്യത്തിന് വാക്സിനുകളും ബെഡും ലഭ്യമല്ല. എന്നിട്ടും എങ്ങനെ ഇത് അനുവദിക്കുന്നു?’, എന്നായിരുന്നു ആന്‍ഡ്ര ബോജസ് വിമര്‍ശിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‍ലീഗി ജമാഅത്തിനെതിരെ രോഷാകുലനായി സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പരിഹാസത്തോടെ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കുംഭമേളയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ആളുകൾക്കായിരുന്നു വൈറസ് ബാധിച്ചത്